District News
മട്ടന്നൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ആരാധനയായ രോഹിണി ആരാധനയ്ക്കുള്ള പൂജാദ്രവ്യങ്ങളുമായി പഴശി കോവിലകത്ത് നിന്നു സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.
പഴശി കോവിലകത്തെ ശൈലജ തമ്പുരാനിൽ നിന്ന് പൂജാദ്രവ്യങ്ങൾ ഏറ്റുവാങ്ങിയാണ് പഴശിരാജ അനുസ്മരണവേദി പ്രവർത്തകരായ പ്രഫ. കെ. കുഞ്ഞികൃഷ്ണൻ, കൃഷ്ണകുമാർ കണ്ണോത്ത്, സിനിരാംദാസ് എന്നിവർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.
District News
ആലപ്പുഴ: പുന്നപ്ര ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ മൺസൂൺ ഫെസ്റ്റ് സീസൺ ടൂ പ്രൈസ് മണി 3x3 ബാസ്കറ്റ്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 20ന് രാവിലെ എട്ടു മുതൽ പുന്നപ്ര ജ്യോതി നികേതൻ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. മികച്ച നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് പോരാട്ടം അരങ്ങേറുന്നതെന്ന് പ്രിൻസിപ്പൽ സെൻ കല്ലുപുര പറഞ്ഞു.
വിവിധ ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും ടൂർണമെന്റിൽ പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മൂന്ന് പ്രായപരിധികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അണ്ടർ 18- 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ. അണ്ടർ 16- 2011ജനുവരി ഒന്നിനുശേഷം ജനിച്ചവർ. അണ്ടർ 13- 2013 ജനുവരി ഒന്നിനുശേഷം ജനിച്ചവർ. ഒരു ടീമിന് 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കോ-ഓർഡിനേറ്റർ ബിനു മനോഹരൻ ഫോൺ-9400835486, 9446665486.
District News
ചേർത്തല: ലയൺസ് ക്ലബ് ഓഫ് കയർലാൻഡിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും മഴക്കോട്ടുകള് വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് ഓഫ് കയർലാൻഡ് പ്രസിഡന്റ് ശിവദാസൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, കൗൺസിലർമാരായ എസ്. സനീഷ്, ഡി. ജ്യോതിഷ്, സെക്രട്ടറി സുജിത്ത്, ലയൺസ് ക്ലബ് സെക്രട്ടറി ബിജുമോൻ, ജോഫി, ജോസഫ് കോട്ടുപ്പള്ളി, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
District News
എടത്വ: കുന്തിരിക്കല്‍ തിരുഹൃദയ പള്ളിയില്‍ തിരുഹൃദയ തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോസഫ് കളരിക്കല്‍ കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍, ഫാ. തോമസ് കാരക്കാട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്മാരായ മാര്ട്ടിന് തൈപ്പറമ്പില്‍, സിബിച്ചന് കോനാട്ട്, തങ്കച്ചന് വെട്ടുകുഴി, ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യു അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, വിശു ദ്ധ കുര്‍ബാനയും നടന്നു.
13ന് വൈകിട്ട് 4.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശു ദ്ധ കുര്‍ബാന, സന്ദേശം-ഫാ. ബ്രിന്റോ മനയത്ത്. ജപമാലപ്രദക്ഷിണം- ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍. 14ന് തിരുനാള്‍ ദിനത്തില്‍ വൈകിട്ട് 4.30ന് തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. അന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍, പ്രദക്ഷിണം-ഫാ. ആന്റണി നമ്പിയത്ത്.
District News
ചേർത്തല: സ്വന്തം പ്രവൃത്തിയിലൂടെ രക്തദാനത്തിന്റെ പുണ്യം പുതുതലമുറയ്ക്കു പകർന്നുനൽകുകയാണ് ചേർത്തല സ്വദേശി എക്സൽ ജോർജ്. വിവിധ ആശുപത്രികളിലായി ജോർജ് ഇതുവരെ രക്തം ദാനം ചെയ്തത് 37 തവണ. ആശുപത്രി കിടക്കയിൽ രോഗിയുടെ ജീവന്റെ തുടിപ്പുകൾ മങ്ങി ബന്ധുക്കൾ രക്തത്തിനായി പരക്കം പായുമ്പോൾ ഇവർക്കു മുന്നിൽ സഹായഹസ്തവുമായി എത്തുന്ന ചേർത്തല നഗരസഭ 23-ാം വാർഡിൽ പുല്ലാട്ടുവെളി എക്സൽ ജോർജ് നാട്ടുകാർക്കും പ്രിയങ്കരനാണ്. തന്റെ രക്തഗ്രൂപ്പ് അപൂർവമായ ഒ നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞ 18-ാം വയസിലാണ് ആദ്യമായി രക്തദാനം ചെയ്തത്.
അന്നുമുതൽ വിവിധ ആശുപത്രികളിലായി രക്തദാനം തുടരുകയാണ്. രക്തദാനത്തിനായി ഏതുസമയത്ത് വിളിച്ചാലും ഇദ്ദേഹം സന്നദ്ധനാണ്. 100 തവണ രക്തദാനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജോർജ് പറഞ്ഞു. ഫ്ളോറിംഗ് മേഖലയിലെ കരാർ ജോലിക്കാരനായ ഇയാൾ തൊഴിൽ ഉപേക്ഷിച്ചാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ രക്തദാനത്തിനായി എത്തുന്നത്.
സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ജീവകാരുണ്യ പ്രസ്ഥാനമായ ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ സംഘാടകനുമാണ്. രക്തദാനത്തിലൂടെ ഒരു മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ഏറെ സന്തോഷം നൽകുന്നതതെന്നും ചേർത്തല യുവർ കോളജ് സോഷ്യൽ സർവീസ് വിംഗിലൂടെയാണ് കൂടുതൽ തവണ രക്തം ദാനം ചെയ്തിട്ടുള്ളതെന്നും ജോര്‍ജ് പറഞ്ഞു. ഭാര്യ: മേരി ജെയിൻ. മകൻ അനിൽ ജോസ്.
District News
രാമങ്കരി: കാലവർഷത്തിൽ മുട്ടാർ പഞ്ചായത്ത് മിത്രക്കരി കവലയ്ക്കൽ പാലം-ദേവീക്ഷേത്രം റോഡിന്റെ ഒരുഭാഗം താഴേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇതോടെ ഗതാഗതവും തടസപ്പെട്ടു. നിത്യവും വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തകർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം വ്യാപകമാണ്.
ഒരു വശത്ത് പാടശേഖരവും മറുവശത്ത് വലിയ നാട്ടുതോടുമായിട്ടുള്ള റോഡിന്റെ മധ്യഭാഗമാണ് താഴേക്ക് ഇടിഞ്ഞു താണത്. ഇതോടെ റോഡ് രണ്ടായി പിളർന്ന നിലയിലായി. നിലവിൽ ഇതിലേ ചെറുവാഹനങ്ങൾക്കു പോലും അപകടത്തിൽപ്പെടാതെ കടന്നുപോകുക ദുഷ്കരമാണ്. എന്നിട്ടും പ്രശ്നം കണ്ടതായി നടിക്കാൻ പോലും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതരോ തയാറാകാത്തതിൽ നാട്ടുകാർക്ക് കടുത്ത അമർഷമാണുള്ളത്.
കാലവർഷം കനക്കുന്നതോടെ റോഡിന്റെ മറ്റു ഭാഗങ്ങളും കൂടി തൊട്ടടുത്തുള്ള പാടശേഖരത്തിലേക്കോ അല്ലെങ്കിൽ നാട്ടുതോട്ടിലേക്കോ പതിക്കാനും അത് ദുരന്തമായി മാറാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്.
പ്രശ്നം ഇത്രമേൽ ഗൗരവമുള്ളതായിട്ടും ഒന്നു തിരിഞ്ഞു നോക്കാൻ പോലും അധികൃതർ തയാറാകാതെ വന്നതോടെ നാട്ടുകാർ റോഡിലെ കുഴിയിൽ മുന്നറിയിപ്പായി വാഴ നാട്ടിയിരിക്കുകയാണ്. പ്രദേശവാസികളായ ആളുകൾക്ക് മിത്രക്കരി ക്ഷേത്രത്തിലേക്കും എടത്വ കളങ്ങര റോഡിലേക്കും പോകാൻ പ്രധാന ആശ്രയമാണ് റോഡ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
അമ്പലപ്പുഴ: കാനയുടെ സ്ലാബ് ഇളകിക്കിടക്കുന്നത് ജീവന് ഭീഷണിയാകുന്നു. ഒരു മാസമായി പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് പടിഞ്ഞാറുവശം കാർമൽ എൻജിനിയറിംഗ് കോളജിന് സമീപമാണ് ദേശീയപാതയോടു ചേർന്ന് കാനയുടെ സ്ലാബ് ഇളകി കിടക്കുന്നത്.
ദിവസങ്ങൾക്കു മുമ്പാണ് കളർകോട് ജംഗ്ഷനിൽ കാനയിൽ വീണ് യുവതിക്കു പരിക്കേറ്റത്.
District News
ചേര്‍ത്തല: ജീവന്റെ രക്ഷയ്ക്കായി ചേര്‍ത്തല വീണ്ടും കൈകോര്‍ത്തിറങ്ങുന്നു. നഗരവാസികളായ ഒമ്പതുപേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച നഗരസഭ ജീവന് രക്ഷാസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. പണമില്ലാത്തതിന്റെ പേരില്‍ നഗരത്തില്‍ ഒരാളുടെയും ജീവന് നഷ്ടപെടരുതെന്ന സന്ദേശവുമായാണ് ജീവന്‍രക്ഷാസമിതി പ്രവര്‍ത്തനം.
നാളെ നഗരത്തിലെ 12,000 വരുന്ന വീടുകളില്‍ ജനകീയ ധനസമാഹരണം നടത്തും. കരള്‍മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ 12-ാം വാര്‍ഡ് ചെറുതുരുത്തി അഭിലാഷിന്റെ (53) ജീവന്‍രക്ഷ ലക്ഷ്യമിട്ടാണ് സമിതിവീണ്ടും രംഗത്തിറങ്ങുന്നത്. അഭിലാഷിനായി മകള്‍ വൈഗാലക്ഷ്മിയാണ് (19) കരള്‍ പകുത്തു നല്‍കുന്നത്. അഭിലാഷ് നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനൊപ്പം പണമില്ലാത്തതിന്റെ പേരില്‍ അവയവമാറ്റത്തിനു ബുദ്ധിമുട്ടു നേരിടുന്നവരെയും സഹായിക്കുന്നതിനാണ് ജനകീയ ധനസമാഹരണം. വീടുകളില്‍ 14 നു നടക്കുന്ന ധനസമാഹരണത്തിനു മുന്നോടിയായി 13ന് വൈകുന്നേരം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും 15ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സമാഹരണം നടത്തും.
14ന് രാവിലെ ഏഴുമുതല്‍ അഞ്ചു മണിക്കൂറാണ് ധനസമാഹരണം ലക്ഷ്യമിട്ടിരിക്കുന്നത്. 36 വാര്‍ഡുകളിലായി 185 സ്ക്വാഡുകളാണ് ഒരേ സമയം രംഗത്തിറങ്ങുന്നതെന്ന് നഗരസഭാ ചെയര്മാന് എസ്. സോബിന്‍, ജീവന് രക്ഷാസമിതി ജനറല്‍ കണ്‍വീനര്‍ കെ.ടി. മധു, വൈസ് ചെയര്മാന് എന്‍.എല്‍. വത്സലകുമാരി, കൗണ്‍സിലര്‍മാരായ ഡി. ജ്യോതിഷ്, കെ.സി. ആന്റണി, സമിതി വൈസ് ചെയര്മാന് അനൂപ് ചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരവാസികളില്‍ പകുതിയോളം പേര് ധനസമാഹരണത്തില്‍ നേരിട്ടു പങ്കാളികളാകുന്നുണ്ട്. ഓരോ സ്ക്വാഡിലും 15 മുതല്‍ 30 വരെ പേരാണ് പങ്കെടുക്കുന്നത്.
ജീവന്‍രക്ഷാസമിതിയുടെ പേരില്‍ 126412301047744 (ഐഎഫ്എസ്സി കോഡ്കെ എസ്ബികെ 0001264) എന്ന അക്കൗണ്ട് നമ്പരില്‍ കേരള ബാങ്കിന്റെ ചേര്‍ത്തല നടക്കാവ് സായാഹ്നശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
District News
ചേര്‍ത്തല: തങ്കി സെന്റ് ജോർജ് ഹൈസ്കൂളില്‍ ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. പ്രഥമാധ്യാപിക കെ.ജെ. മിനി ഉദ്ഘാടനം ചെയ്തു.
പട്ടണക്കാട് എസ്ഐ ടി.കെ. കുഞ്ഞുമോന് ക്ലാസെടുത്തു. എഎസ്ഐ വി.എസ്. സുനിൽകുമാർ, സിപിഒ കെ.എസ്. പ്രവീൺ, അധ്യാപകരായ സുജമോൾ, ജിസ്മി വർഗീസ്, ബിൻസി, ഫ്രബി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
District News
മാന്നാർ:പഞ്ചായത്തിന്റെയും മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗീ ബന്ധു സംഗമം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ചിത്രാ സാബു ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെയിൻസ് അധ്യക്ഷനായിരുന്നു.
ജസിലറ്റ്, റെജുല ബീവി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ, ബിനു വർഗീസ്, അനീഷ് ഭാസി, നിവ്യ രാജ്, ജസീല, ഫിസിയോ തെറാപ്പിസ്റ്റ് ദിവ്യ സിദ്ധാർഥ്, അബു ഭാസ്കർ, പാലിയേറ്റീവ് നഴ്സുമാരായ ഉമ സർക്കാർ, അഞ്ജുമോൾ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
District News
ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് ഏഴു വർഷം കഠിനതടവും 17,000 രൂപ വീതം പിഴയും. ഹരിപ്പാട് പഞ്ചായത്ത് എട്ടാം വാർഡിൽ വാലുപറമ്പിൽ ഷിജീവ് (37), പള്ളിപാട് പാലത്തുംപാട്ടിൽ സന്തോഷ് കുമാർ (50), ഹരിപ്പാട് പ്രഭാഷ്ഭവനത്തിൽ പ്രഭാഷ് (38), പ്രദീപാലയം വീട്ടിൽ പ്രദീപ് (39) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഹരിപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി എം. ഷുഹൈബിന്റേതാണ് വിധി.
2013 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിപ്പാട് പഞ്ചായത്ത് 8 -ാം വാർഡിൽ പുലാപ്പുഴ തെക്ക് മുറിയിൽ കാവുപറമ്പിൽ വീട്ടിൽ അനീഷ് കുമാറിന് വീടിന് സമീപത്തുവച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. രണ്ടു മോട്ടോർ സൈക്കിളിലെത്തിയ നാട്ടുകാരായ പ്രതികൾ ആയുധങ്ങളുമായാണ് ആക്രമിച്ചത്.
ഒന്നാം പ്രതി ഷിജീവിനെ മുമ്പ് ആക്രമിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. ഷിജീവ് വാളുകൊണ്ട് അനീഷ് കുമാറിന്റെ വലതു ചെവിയുടെ ഭാഗത്ത് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. താഴെ വീണ അനീഷ് കുമാറിനെ 2-ാം പ്രതി സന്തോഷ് കുമാർ ഇരുമ്പ് കമ്പിക്ക് അടിച്ചു. 3-ാം പ്രതി നാഭിക്ക് ചവിട്ടിയും 4 -ാം പ്രതി കൈ കൊണ്ട് അടിച്ചും പരിക്കേൽപ്പിച്ചു . വീട്ടിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച അനീഷ് കുമാറിനെ പിൻതുടർന്ന് വീട്ടിൽ എത്തിയ പ്രതികൾ ആക്രമം തടയാൻ ശ്രമിച്ച അമ്മ വിജയമ്മയെയും നാട്ടുകാരൻ സുജേഷിനെയും ആക്രമിച്ചു.
ഹരിപ്പാട് പോലീസ് സബ് ഇൻസ്പെക്ടർമാരായ നന്ദഗോപാൽ, ബിജു വി. നായർ, സർക്കിൾ ഇൻസ്പെക്ടർമാരായ കെ.എസ്. ഉദയഭാനു, ടി. മനോജ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ എസ്സി പിഒ രജനീഷ് ബാബു, സിപിഒ സി. അമൽ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എൻ.ബി. ശാരി ഹാജരായി.
District News
മാന്നാർ: ചെന്നിത്തല പഞ്ചായത്തും മാവേലിക്കര എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചെന്നിത്തല പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന നടന്നത്. ജനപ്രതിനിധികളായ സിബു വർഗീസ്, ദീപ രാജൻ, തോമസുകുട്ടി, സി. ബിനു, പ്രദീപ് പ്രഭാകരൻ, സുജിത്ത്, ശാലിനി, സുമ വിശ്വാസ് എന്നിവരും പഞ്ചായത്ത് ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, ശ്രീവിദ്യ, ബിൻസി രവീന്ദ്രൻ എന്നിവരും എക്സൈസ് സംഘത്തോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.
District News
മാന്നാർ: ഹെറോയിനുമായി ബംഗാൾ സ്വദേശിയെ പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് സംഘവും ആലപ്പുഴ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ തെക്കുവശത്തെ ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും 62.475 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ ഹരിതാംപൂർ അരാസി ബാരാഗ്രാമിൽ മിജാനൂർ റഹ്മാനാണ് (31) പിടിയിലായത്.
റെയ്ഞ്ച് ഇൻസ്പെക്ടർ വി. സജീവ്. ഐബി ഇൻസ്പെക്ടർ വഹാബ്, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ജോഷി ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അജിത്ത്, മധു, സതീശൻ, ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർ പി.ആർ. ബിനോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ശ്രീക്കുട്ടൻ, അമൽ, വിഷ്ണു, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരാണ് പരിശോധനകൾക്കു നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
District News
ആലപ്പുഴ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിൽപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു. മുട്ടാർ കുന്നുകണ്ടതിൽ വീട്ടിൽ പ്രകാശ് അമ്മിണി(31)യെയാണ് അറസ്റ്റ് ചെയ്തത്. പുളിങ്കുന്ന് സ്റ്റേഷൻ പരിധിയിലെ കാവലത്ത് പ്രവർത്തിക്കുന്ന ഫിനാൻസ് സ്ഥാപനത്തിൽ സ്വർണം പൂശിയ മാല പണയം വച്ച് സ്ഥാപന ഉടമയിൽനിന്നും തുക കൈപ്പറ്റി മുങ്ങുകയായിരുന്നു.
പരിശോധനയിൽ മുക്കുപണ്ടമാണെന്നു തെളിഞ്ഞതിനെതുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പല സ്റ്റേഷനുകളിലും പ്രതിക്കെതിരേ വാറന്റ് നിലവിലുണ്ട്.
പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന തിരുവല്ലയിലെ വീട്ടിൽനിന്ന് പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ സിപിഒമാരായ മിഥുൻ കുമാർ, ദിനു വർഗീസ് എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്ത് രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും സംസ്ഥാനത്ത് സമാനരീതിയിൽ നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി അന്വേഷിച്ചു കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം നടക്കുന്നുണ്ട്.
District News
ആലപ്പുഴ: മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരിശങ്കര ക്ഷേത്രത്തിലെ സ്വർണാഭരണമോഷണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടികൽ പഴനി സ്വദേശി ശശിധരൻ (69) ആണ് മുഹമ്മ പോലീസിന്റെ പിടിയിലായത്.
മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരി ശങ്കര ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്തിരുന്ന പ്രതി 2025 ഡിസംബർ 31ന് വൈകിട്ട് മേൽശാന്തി ക്ഷേത്രത്തിന്റെ ശ്രീകോവിൽ അടച്ചുപോയ സമയത്ത്, കോവിലിനുള്ളിൽ കടന്ന് ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കു വരുന്ന ഷോമാലയും ഉൾപ്പെടെ 32 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.
മോഷണത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ സൈബർസെല്ലിന്റെ സഹായത്തോടെ മലപ്പുറം മഞ്ചേരി ഭാഗത്തുനിന്നും കണ്ടെത്തി മുഹമ്മ പോലീസ് അറസ്റ്റ് ചെയ്യ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
District News
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാരുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും ഗൂഢാലോചന സംബന്ധിച്ച് തെളിവു ലഭിക്കാതെ അന്വേഷണ സംഘം. പ്രതിഷേധത്തിനിടെ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിലായിട്ടും നവകേരള ബസിന്റെ യാത്ര തടസപ്പെടുത്താനുള്ള ശ്രമങ്ങൾ നേരിൽ കണ്ടപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെന്ന തരത്തിലുള്ള ഇടപെടലാണുണ്ടായതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി)പ്രതികൾ വെളിപ്പെടുത്തിയത്.
കേസിൽ വധശ്രമക്കുറ്റം തെളിയിക്കുന്നതിനൊപ്പം മർദനത്തിന് ആരുടെയെങ്കിലും പ്രേരണയുണ്ടായിട്ടുണ്ടോയെന്ന് കൂടി കണ്ടെത്താനായിരുന്നു എസ്ഐടിയുടെ ശ്രമം.
ചോദ്യം ചെയ്യലിന്റെ രണ്ടാംദിവസം കേസിലെ ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. എന്നാൽ, വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്ന കേസിൽ തെളിവുനിയമപ്രകാരം പ്രതികളുടെ സാന്നിധ്യത്തിൽ ആയുധങ്ങൾ റിക്കവറി ചെയ്യണമെന്നിരിക്കെ കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തെത്തി ആയുധം കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാൽ അതുണ്ടായില്ല.
അതേസമയം, ആയുധങ്ങൾ വീണ്ടെടുക്കാൻ വകുപ്പുതലത്തിൽ നോട്ടീസ് നൽകി ബന്ധപ്പെട്ട യൂണിറ്റിൽനിന്ന് ഇവ വീണ്ടെടുത്ത് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ചോദ്യം ചെയ്യലിനിടെ പ്രതികളുടെ തിരിച്ചറിയൽ പരേഡും ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടത്തി. ഗൺമാൻമാരുടെ മർദനത്തിനിരയായ എ.ഡി. തോമസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസും സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ജയ് ഹിന്ദ് ചാനൽ കാമറമാൻ ജോജിയും ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലി മുമ്പാകെ എത്തിയപ്പോൾ പ്രതികളായ അഞ്ചുപേരെയും ഇവർക്ക് മുന്നിലെത്തിച്ച് തിരിച്ചറിയൽ നടപടി പൂർത്തിയാക്കുകയായിരുന്നു.
മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ പ്രകാരം ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്ന് പൂർത്തിയാകും. സംഭവസ്ഥലമായ ജനറൽ ആശുപത്രി ജംഗ്ഷനിലെ തെളിവെടുപ്പും പ്രതികളുടെ അറസ്റ്റ് നടപടികളും ഇന്നു പൂർത്തിയാക്കാനാണ് സാധ്യത. അറസ്റ്റ് ചെയ്താലും മുൻകൂർജാമ്യം ഉള്ളതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾജാമ്യത്തിലും പ്രതികളെ വിട്ടയയ്ക്കണമെന്നാണ് കോടതി നിർദേശം.
District News
ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരങ്ങളിൽ ഇന്ന് ഒന്നരമീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളെത്തും. കടലുമായി ഇടപെഴകുന്നവർ ശ്രദ്ധിക്കണം. പുലർച്ചെ 5.30 വരെയാണ് 0.9 മുതൽ 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ പ്രതീക്ഷിക്കുന്നത്. കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
District News
ആലപ്പുഴ: നിപ വൈറസിനെതിരേ ഭയം വേണ്ടെന്നും ജാഗ്രതയും പ്രതിരോധവുമാണ് ആവശ്യമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ. നിപ വൈറസിന്റെ പകർച്ചാ സാധ്യതയും മരണസാധ്യതയും പരിഗണിച്ച് നിപ്പക്കെതിരേ അതീവ ജാഗ്രത പാലിക്കണം. നിപ വ്യാപന സാധ്യത കണക്കിലെടുത്ത് സെപ്റ്റംബർ വരെ അതിജാഗ്രത ഉറപ്പാക്കേണ്ടതുണ്ട്.
നിപ വൈറസ് സഹജമായി വവ്വാലുകളിൽ നിലനിൽക്കുന്നുണ്ട്. പ്രജനനകാലത്തും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന സമയത്തും കൂടുതൽ വവ്വാലുകൾ കൂട്ടമായി താമസിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉമിനീര്, വിസർജ്യങ്ങൾ എന്നിവയിലൂടെ വൈറസ് പുറന്തള്ളാനുള്ള സാധ്യത കൂടുതലാണ്. പഴങ്ങളുടെ കൂടുതലായുള്ള ലഭ്യത, വവ്വാലും മനുഷ്യനും തമ്മിൽ സമ്പർക്കത്തിലാകാനുള്ള സാഹചര്യങ്ങൾ എന്നിവ നിപ രോഗസാധ്യതയ്ക്ക് ഇടയാക്കുന്നു.
വവ്വാലുകൾ ചേക്കേറുന്ന മരങ്ങളുടെ പരിസരത്തെ സമ്പർക്കം ഒഴിവാക്കുക.
വവ്വാലുകൾ കൂടുതലുള്ള മരച്ചുവടുകളിൽ വിശ്രമിക്കുക, വസ്ത്രങ്ങൾ ഉണക്കുക എന്നിവ ഒഴിവാക്കുക. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തുമൃഗങ്ങളെ മേയാൻ അനുവദിക്കരുത്. വവ്വാലോ മറ്റേതെങ്കിലും ജീവികളോ കടിച്ചുകളഞ്ഞ/കടിച്ചിട്ട പഴങ്ങൾ കഴിക്കരുത്. താഴെ വീണുകിടക്കുന്ന പഴങ്ങളും കഴിക്കരുത്.
പഴങ്ങൾ നന്നായി ഉപ്പ്/മഞ്ഞൾ ലായനിയിൽ കഴുകി, തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുക. പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കമുണ്ടായാൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
പക്ഷിമൃഗാദികളുടെ ശരീരസ്രവങ്ങൾ, വിസർജ്യം എന്നിവ കലരാത്ത വിധം ഭക്ഷണപദാർഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സുരക്ഷിതമായി സൂക്ഷിക്കുക.
താഴെ വീണു കിടക്കുന്ന അടയ്ക്ക, പുളി, കശുവണ്ടി തുടങ്ങിയവ ശേഖരിക്കുമ്പോൾ കൈയുറ ധരിക്കുക. ശേഷം കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
വളർത്തുമൃഗങ്ങളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് ശീലമാക്കുക.
തെങ്ങ്, പന എന്നിവയിൽ പാത്രങ്ങൾ തുറന്നുവച്ച് ശേഖരിക്കുന്ന നീര/ കള്ള് എന്നിവ കുടിക്കരുത്. ഇത്തരത്തിൽ തുറന്നിരിക്കുന്ന പാനീയങ്ങൾ വവ്വാലുകൾ കുടിക്കാനും ഇവയിൽ ഉമിനീരും വിസർജ്യവും കലരാനും സാധ്യതയുണ്ട്. ചത്തുകിടക്കുന്ന പക്ഷികളെയോ മൃഗങ്ങളെയോ സ്പർശിക്കരുത്. പനി, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ജന്നി, കഠിനമായ തലവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയച്ചു.
District News
ചങ്ങനാശേരി: ചെറുപുഷ്പ മിഷന് ലീഗ് അതിരൂപത പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ഒഫേല് ബിനോയി കുര്യന് അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ ഫാ.ഡോ. സ്കറിയാ കന്യാകോണില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. നേട്ടങ്ങള്‍ കൈവരിച്ച മുന്‍ ഭാരവാഹികളായ ഡോ. ജാന്സണ് ജോസഫ്, ഷൈരാജ് വര്‍ഗീസ്, ഷാജി ചുരപ്പുഴ എന്നിവരെ ആദരിക്കും. അതിരൂപത ഡയറക്ടര്‍ ഫാ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ മാര്‍ഗനിര്‍ദേശ പ്രസംഗവും അതിരൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റ്റിന്റോ സെബാസ്റ്റ്യന്‍ മാര്‍ഗരേഖ വിശദീകരണവും നടത്തും.
കഴിഞ്ഞവര്‍ഷം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം ഉണ്ടായിരിക്കും. എല്ലാ ശാഖ, മേഖല ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ഫാ. ആന്റണി കിഴക്കേ തലയ്ക്കല്‍, സിസ്റ്റര്‍ ജസ്ലിന് ജെഎസ്, ബോബി തോമസ്, സിസ്റ്റര്‍ മേരി റോസ് ഡിഎസ്എഫ്എസ്, ജോണ്സണ് കാഞ്ഞിരക്കാട്ട്, ലൂക്ക് അലക്സ്, സാലിച്ചന് തുമ്പേക്കളം, ജുവാന മേരി ജോമോന് എന്നിവര്‍ പ്രസംഗിക്കും. ഷാജി ചുരപ്പുഴ ക്ലാസ് നയിക്കും.
District News
ചേര്‍ത്തല: ട്രെയിനിൽനിന്നു വീഴാന്‍ പോയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്തേക്കു വീണ ഇതരസംസ്ഥാ ന തൊഴിലാളി മരിച്ചു. പള്ളിപ്പുറം പ്ലൈവുഡ് കമ്പനി ജീവനക്കാരനായ ഒറീസ സ്വദേശി ശ്രീകാന്ത് മാലിക്ക് (35) ആണ് മരിച്ചത്. ഇതിനൊപ്പം താഴേക്കു വീണയാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പത്തോടെ പട്ടണക്കാട് ലെവല്‍ക്രോസിനു സമീപമായിരുന്നു അപകടം. ഷാലിമാര്‍ എക്സ്പ്രസില്‍നിന്നാണ് ഇവര്‍ വീണത്. ശ്രീകാന്ത് മാലിക്കിന്റെ മൃതദേഹം അരൂക്കുറ്റി ആശുപത്രി മോര്‍ച്ചറിയിലാണ്. പട്ടണക്കാട് പോലീസ് നടപടികൾ സ്വീകരിച്ചു.
District News
ഹരിപ്പാട്: കുമാരപുരത്ത് വീട്ടുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ക്രൂരമായി കടിച്ചു പരിക്കേൽപ്പിച്ചു. കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം-ദിവ്യ ദമ്പതികളുടെ മകൻ അദ്വിക് (5) ആണ് ഗുരുതരമായി പരിക്കേറ്റത്.
കരുവാറ്റ എംജിഎം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അദ്വിക്. ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നും വീട്ടിലെത്തിയശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിലാണ് സംഭവം. ഓടിയെത്തിയ നായ കുട്ടിയെ ചാടിവീണ് ആക്രമിക്കുകയായിരുന്നു.
മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്വികിന് ആഴത്തിൽ കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളും ചേർന്നാണ് നായയെ ഓടിച്ചത്. ഉടൻ തന്നെ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ പരിശോധനകൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
താമല്ലാക്കലിൽ തെരുവുനായശല്യം രൂക്ഷം
ഹരിപ്പാട്: താമല്ലാക്കലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. മുൻപും സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പ്രദേശത്ത് നായയുടെ കടിയേറ്റിട്ടുണ്ട്. റോഡരികുകളിൽ ഉരുട്ടുവണ്ടികളിലും താത്കാലിക ഷെഡുകളിലുമായി അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഇറച്ചിക്കടകളാണ് പ്രദേശത്തെ പ്രധാന വില്ലൻ.
ഇറച്ചിക്കടകളിൽനിന്നും നിയമവിരുദ്ധമായി റോഡരികിലും പൊതുസ്ഥലങ്ങളിലും തള്ളുന്ന അറവുമാലിന്യങ്ങൾ തിന്നാനായി തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നു. ഇവ പലപ്പോഴും അക്രമാസക്തരായി കാൽനടയാത്രക്കാരെയും കുട്ടികളെയും ഓടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇത്തരം അനധികൃത ഇറച്ചിക്കടകൾക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും തദേശസ്വയംഭരണ വകുപ്പിനും ആരോഗ്യവിഭാഗത്തിനും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
District News
പാലാ: സമൂഹത്തിലെ അവശരും നിരാലംബരുമായവര്ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന പാലാ മരിയസദനം ഗുരുതര പ്രതിസന്ധിയിലെന്ന് ഡയറക്ടര്‍ സന്തോഷ് മരിയസദനം. 1998 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മരിയസദനം ഭവനരഹിതരായ മാനസിക രോഗബാധിതര്‍, ഉപേക്ഷിക്കപ്പെട്ട വയോജനങ്ങള്‍, കിടപ്പുരോഗികള്‍, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാരുടെ മക്കള്‍ തുടങ്ങി സമൂഹത്തിലെ പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് അഭയവും ചികിത്സയും പുനരധിവാസവും നല്കിവരുന്നു.
ഔദ്യോഗികമായി 300 പേര്‍ക്ക് മാത്രമാണ് അംഗീകാരമുള്ളതെങ്കിലും ഇന്ന് മരിയസദനത്തില്‍ 450ലധികം പേരാണ് താമസിക്കുന്നത്. ഹോം എഗൈന്‍, തലചായ്ക്കാന്‍ ഒരിടം തുടങ്ങിയ പദ്ധതികളിലെ ആളുകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഈ എണ്ണം 550ൽ അധികമാകും.
പലരും മാനസികാരോഗ്യ ചികിത്സയ്ക്കൊപ്പം ഗുരുതരമായ ശാരീരിക അസുഖങ്ങള്‍ക്ക് തുടര്‍ചികിത്സ ആവശ്യമുള്ളവരാണ്. ഭക്ഷണം, മരുന്ന്, ചികിത്സ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ അനിവാര്യ ചെലവുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുമനസുകളുടെ സഹായം അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്.
District News
പാലാ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ റൗണ്ടാനയും സൗന്ദര്യവത്കരണവും
പാലാ: കെ.എം. മാണി ബൈപാസ് റോഡിലെ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ റൗണ്ടാന നിര്‍മാണത്തിനും സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ മാണി എംപി. പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി റൗണ്ടാന നിര്‍മാണം, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, റൗണ്ടാനയ്ക്കുള്ളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവ നടപ്പാക്കും. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
റൗണ്ടാന നിര്‍മാണത്തിനും സൗന്ദര്യവലത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 25 ലക്ഷം രൂപയും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും ഉള്‍പ്പെടെയാണ് 30 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത്. നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ഡിസൈന്‍ തയാറാക്കിയത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സിവില്‍ സ്റ്റേഷന് ജംഗ്ഷനിലൂടെ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകള്‍ നേരിടുന്ന യാത്രാബുദ്ധിമുട്ടുകള്ക്കും ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
District News
പാലാ: സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യവും ഗുണങ്ങളും മനസിലാക്കി കൂടുതല്‍ യുവജനങ്ങള്‍ രക്തദാന രംഗത്തേക്കു കടന്നുവരണമെന്ന് മന്ത്രി മോന്‍സ് ജോസഫ്. രക്തദാനം മഹാദാനവും ജീവദാനവുമായി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും പാലാ നഗരസഭയുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത പ്രകാശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ ശ്രീജിത്ത് ബാബു, പാല ജനറല്‍ ആശുപത്രി സൂപ്രണ്ട് ടോ. ടി.പി. അഭിലാഷ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്. ബിജു എന്നിവര്‍ പ്രസംഗിച്ചു
സമ്മേളനത്തിനു മുന്നോടിയായി പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് പ്രോഗ്രാം 135-ാം തവണ രക്തം ദാനം ചെയ്തു കൊണ്ട് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു.
നൂറോളം വിദ്യാര്‍ത്ഥികള്‍ ചലഞ്ചില്‍ ഭാഗമായി രക്തം ദാനം ചെയ്തു. പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക്, ഐഎച്ച്എം ബ്ലഡ് ബാങ്ക് മേരിഗിരി, കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
District News
വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഭീഷണിയായി വന്മരങ്ങള്
കടനാട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നില്ക്കുന്ന വന്മരങ്ങള് ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം കടപുഴകിവീണ മരത്തിനടുത്തു നില്ക്കുന്ന മരങ്ങള്‍ വ്യാപാരസ്ഥാപനങ്ങളുടെ മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് ചാഞ്ഞു നില്‍ക്കുകയാണ്. ആശുപത്രി കെട്ടിടവും ഓട്ടോ സ്റ്റാൻഡും ഇതിനടുത്താണ്.
സ്കൂള്‍ കുട്ടികള്‍ക്കും ആശുപത്രിയിലേക്കു വരുന്നവര്‍ക്കും മരങ്ങൾ ഭീഷണിയാണ്. അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പല പ്രാവശ്യം ആശുപത്രി അധികൃതര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും വനംവകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാതെ മരങ്ങള്‍ മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പാലാ: നാലു പതിറ്റാണ്ടുകാലം അധ്യാപനരംഗത്ത് വൈദഗ്ധ്യം തെളിയിച്ച പ്രഫ. തോമസ് തെള്ളി നവതിനിറവില്‍. പാലാ സെന്റ് തോമസ് കോളജില്‍ ദീര്‍ഘകാലം വിവിധ വകുപ്പുകളില്‍ അധ്യാപകനായിരുന്നു. സസ്യശാസ്ത്രത്തിലും പാരമ്പര്യ ശാസ്ത്രത്തിലും വര്ഗീകരണശാസ്ത്രത്തിലും അദ്ദേഹത്തിനുള്ള ആഴമേറിയ പരിജ്ഞാനം നിരവധി ബഹുമതികള്‍ക്ക് അദ്ദേഹത്തെ അര്‍ഹനാക്കി.
കുട്ടികള്‍ക്ക് നോട്ട് കുറിച്ചുനല്‍കുന്ന സമ്പ്രദായം ഉപേക്ഷിച്ച കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തെ ഓര്‍മിക്കുന്നത്. വിദ്യാർഥികളെ പേരെടുത്ത് വിളിച്ചു സംസാരിക്കുന്ന അസാമാന്യ ഓര്‍മശക്തി അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
പൂഞ്ഞാര്‍ തെള്ളിയില്‍ കുടുംബാംഗ മായ പ്രഫ. തോമസ് ബിരുദബിരുദാനന്തര പരീക്ഷാ ബോര്‍ഡുകളില്‍ ചെയര്മാന്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് (പി.ജി.), സിലബസ് റിവിഷന്‍ കമ്മിറ്റി (പി.ജി), ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിൽ പിജി പരീക്ഷയുടെ എക്സ്റ്റേണല്‍ എക്സാമിനർ, ക്വസ്റ്റ്യന്‍ പേപ്പര്‍ സെക്ടറാർ എന്നീ നിലകളിൽ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചു.
District News
മന്ത്രി മോൻസ് ജോസഫ് സ്ഥലം സന്ദർശിച്ചു
പാലാ: വാട്ടര്‍ അഥോറിറ്റിയുടെ ഓടയിലെ ഒഴുക്ക് തടസപ്പെട്ട് ടൗണിലെ കെട്ടിടങ്ങളിൽ വെള്ളം കയറുന്നതും റോഡ് തകർന്നതും കാണാൻ മന്ത്രി മോന്‍സ് ജോസഫ് എത്തി. പ്രശ്നം പരിഹരിക്കാന്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ 11ന് കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിളിക്കാന്‍ മന്ത്രി നിര്‍ദേശവും നല്കി. ഇന്നലെ പാലായിൽ ഒരു ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രിയോട് പൊതുപ്രവര്‍ത്തകര്‍ നാട്ടുകാരുടെ ദുരിതം വിവരിച്ചപ്പോൾ മന്ത്രി ഉടൻതന്നെ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു.
പാലാ നഗരത്തിൽ വെള്ളം വിതരണം ചെയ്യുന്ന പുത്തന്‍പള്ളിക്കുന്നിലെ ടാങ്കുകള്‍ വൃത്തിയാക്കുമ്പോഴുള്ള വെള്ളം ഈ ഓടയിലൂടെയാണ് ആറ്റിലേക്ക് എത്തുന്നത്. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് കിസ്കോ ജംഗഷന ് മുന്‍ഭാഗത്ത് തിരക്കേറിയ റോഡിന്റെ അടിഭാഗത്ത് ഓട തകര്‍ന്ന് റോഡ് താഴ്ന്നിരുന്നു. ഈ ഭാഗത്തിന് പകരം റോഡരികിലെ ഓടയിലേക്ക് വെള്ളമെത്തുന്ന വിധം പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നടത്തി. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ കിസ്കോ ബാങ്കിന് സമീപം ഒഴുക്ക് തടസപ്പെടുകയും വെള്ളം കെട്ടിടങ്ങളുടെ സമീപത്തേക്ക് കയറുകയും ചെയ്തതോടെ നൂറുകണക്കിന് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ ബുദ്ധിമുട്ടിലായി. കിഴതടയൂര് ബാങ്കിലേക്കുള്പ്പടെയുള്ള റോഡും പൂര്‍ണമായി തകര്‍ന്നു.
ആശുപത്രിക്ക് സമീപമുള്ള ഹോട്ടലുകളിലെയും മറ്റു കടകളിലെയും മാലിന്യങ്ങള്‍ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ പ്രദേശം ദുര്‍ഗന്ധപൂരിതമായി. കെട്ടിട ഉടമകള്‍ വാട്ടര്‍ അഥോറിറ്റിയുടെ അനുമതിയോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നുള്ള മാലിന്യം ഒഴുകിയെത്തി ഒഴുക്ക് തടസപ്പെട്ട സാഹചര്യമാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെയെത്തുന്നവർ മാലിന്യം നിറഞ്ഞ വെള്ളത്തിലൂടെ നടക്കേണ്ട സാഹ ചര്യമാണ്. മന്ത്രിയോടൊപ്പം വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, തങ്കച്ചന് മണ്ണൂശേരി, തോമസ് കാപ്പന് എന്നിവരുമുണ്ടായിരുന്നു.
District News
പാലാ: പാലായിലും പരിസരപ്രദേശത്തും തെരുവുനായ്ക്കള്‍ പെരുകുമ്പോള്‍ അധികാരികള്‍ കണ്ണടയ്ക്കുകയാണെന്ന് ബൗബൗ സമരസമിതി. തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ അധികൃതരോട് സമിതി ആവശ്യപ്പെട്ടു.
അടിയന്തരമായി തീരുമാനമെടുത്ത് നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ ബൗബൗ സമരം നാലാം ഘട്ടം തുടങ്ങുമെന്നും സമരസമിതി മുന്നറിയിപ്പ് നല്കി. നായ്ക്കളുടെ അതിപ്രസരം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡ്, ടൗണിലെ സ്കൂള്‍ പരിസരം, കുരിശുപള്ളി ജംഗ്ഷന് എന്നിവിടങ്ങളിൽ ദൃശ്യമാണ്. സ്റ്റേഡിയം അടച്ചതുകൊണ്ട് നിരവധിപേര്‍ നടപ്പുവ്യായാമം ചെയ്യുന്ന പുഴക്കര റോഡില്‍ നായ്ക്കള്‍ കുരച്ചുകൊണ്ട് വരുന്നത് പതിവാണ്.
സുപ്രീംകോടതി നിലപാട് അനുകൂലമായ സാഹചര്യത്തില്‍ ഉടന്‍തന്നെ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബൗബൗ സമര സമതി പ്രസിഡന്റ് സന്തോഷ് മണര്‍കാട്ട് ആവശ്യപ്പെട്ടു.
District News
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ദിനാഘോഷം നടത്തി. പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റണി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം മനോജ് പൂവത്താനിക്കുന്നേൽ, പിടിഎ പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ ഈറ്റത്തോട്ട്, പ്രിൻസിപ്പൽ പി. ഓമന, ഹെഡ്മാസ്റ്റർ രാജീവ് ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ്, അധ്യാപക പ്രതിനിധികളായ രാജേഷ് തോമസ്, സോജൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ എംഎൽഎ കാഷ് അവാർഡുകളും മെമെന്റോകളും നൽകി ആദരിച്ചു.
District News
കാഞ്ഞിരപ്പള്ളി: എകെജെഎം ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷവും അനുമോദനവും പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പീറ്റർ മുല്ലൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, പഞ്ചായത്തംഗം ജോയി മുണ്ടാമ്പള്ളി, പിടിഎ പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു, പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമലയിൽ എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ഇമ്മാനുവൽ മാത്യു എസ്ജെ, സ്കൂൾ ചെയർമാൻ ബെന്നറ്റ് ബിനോയി, ഐവിൻ എബ്രാഹം, മിഷേൽ എലിസബത്ത് ജോസ് എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർഥികളെ അനുമോദിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മുൻ അധ്യാപകൻ കെ.സി. ജോണിനെ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
District News
കാഞ്ഞിരപ്പള്ളി: കലാലയങ്ങളിൽ നിന്ന് ലഹരി തുടച്ചുമാറ്റുന്നതിന് വേണ്ടി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രോജക്ടിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. മനോജ് ക്ലാസ് നയിച്ചു.
പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമലയിൽ എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ഇമ്മാനുവൽ മാത്യു എസ്ജെ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് മണ്ണാറക്കയം പാലം വഴി അഞ്ചലിപ്പ, ഞള്ളമറ്റംവയല് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ് ഒഴികെയുള്ള ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ചിറ്റാര്‍ പുഴയോരത്തുകൂടിയുള്ള മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിലാണ് കിഴക്കേതലയ്ക്കല്പ്പടി ഭാഗത്ത് സംരക്ഷവേലിയോടു ചേര്‍ന്നുള്ള ഭാഗം താഴേക്ക് പതിച്ചിരിക്കുന്നത്.
പതിനഞ്ചടിയോളം താഴ്ചയുണ്ട് ഈ ഭാഗത്ത്. സംരക്ഷണവേലിയുടെ രണ്ട് തൂണുകളുടെ ഭാഗത്തെ മണ്ണാണ് താഴേക്ക് ഇടിഞ്ഞുവീണിരിക്കുന്നത്. മഴപെയ്ത് കിടക്കുന്നതിനാല്‍ ഈ ഭാഗത്ത് വലിയ വാഹനങ്ങള്‍ കടന്നുപോയാല്‍ ഇടിയാന്‍ സാധ്യത കൂടുതലാണ്. ഒന്നരവര്‍ഷം മുന്‍പ് ഇടിഞ്ഞുവീണ ഈ ഭാഗം പുനര്‍നിര്‍മിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
കാഞ്ഞിരപ്പള്ളി-കുളത്തൂര്‍മൂഴി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഈ വഴിയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. അഞ്ചിലിപ്പ, ചേനപ്പാടി, വിഴിക്കിത്തോട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ മണ്ണാറക്കയത്തെത്താന് കൂടുതലും ആശ്രയിക്കുന്നത് ഈ റോഡാണ്. നിലവില്‍ രണ്ട് വഴികളിലും ഗതാഗത നിയന്ത്രണം വന്നതോടെ ഈ ഭാഗത്തേക്കുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
റോഡ് കൂടുതല്‍ ഇടിഞ്ഞാല്‍ ഈ ഭാഗത്തേക്കുള്ള ആളുകള്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടി വരും. അതിനാല്‍ ഈ റോഡിന്റെ ഇടിഞ്ഞ ഭാഗത്തെ സംരക്ഷണ ഭിത്തി കെട്ടിയെടുത്ത് സുരക്ഷയൊരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കുരുവിക്കൂട്: കർഷകക്കൂട്ടായ്മയിൽ ഏഴുവർഷമായി പ്രവർത്തിക്കുന്ന തളിർ നാട്ടുചന്ത കർഷകസംഗമം നടത്തി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
കുരുവിക്കൂട് കവലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് നിർമിക്കുന്ന സമുച്ചയത്തിൽ നാട്ടുചന്തയ്ക്ക് പ്രവർത്തനസൗകര്യമൊരുക്കുമെന്ന് ജയദീപ് പാറയ്ക്കൽ പറഞ്ഞു. പഞ്ചായത്തംഗം സൂര്യാമോൾ, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. പ്രജീഷ് ചെറുവള്ളി, തളിർ സെക്രട്ടറി വിത്സൻ പാമ്പൂരിക്കൽ, വൈസ് പ്രസിഡന്റ് രാജു അമ്പലത്തറ, ട്രഷറർ ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളികരോട്ട്, ജോസ് പി. കുര്യൻ പഴേപറമ്പിൽ, ടോമു ജോസ് ചൂനാട്ട്, ജോർജ്കുട്ടി പനച്ചിക്കൽ, പി.കെ. ശശിധരൻ പാമ്പാടിയത്ത്, സി.ജെ. കുരുവിള ചീരാംകുഴിയിൽ, സി.വി. കുര്യാക്കോസ് ചീരാംകുഴിയിൽ, പി.എസ്. പ്രശാന്ത് പാലാത്ത്, കെ.വി. മനോജ് കരിമുണ്ടയിൽ, ടോണി ജോർജ് പന്തലാടിക്കൽ എന്നിവർ പ്രസംഗിച്ചു.കർഷകപ്രതിഭകളായ കെ.കെ. വാസു കരിമുണ്ടയിൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, പയസ് സേവ്യർ നരിതൂക്കിൽ, മഞ്ജു ടോണി പന്തലാടിക്കൽ, ഏറ്റവും കൂടുതൽ കാർഷികോത്പന്നങ്ങൾ വാങ്ങിയ ചന്ദ്രശേഖരൻ നായർ പൊൻകുന്നം എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയിച്ച് ആദരിച്ചു.
അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി. പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ റിട്ടയേർഡ് അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. സാബു ക്ലാസ് നയിച്ചു. പച്ചക്കറിത്തൈകൾ, വിത്തുകൾ, കാർഷിക ലഘുലേഖകൾ എന്നിവ വിതരണം ചെയ്തു. മികച്ച അടുക്കളത്തോട്ടത്തിന് ഓണത്തിന് സമ്മാനം നൽകുമെന്ന് നാട്ടുചന്ത ഭാരവാഹികൾ അറിയിച്ചു.
.
District News
നിർമാണം നിലച്ച ടാങ്ക് പൊളിച്ചുനീക്കി വീതി കൂട്ടണമെന്ന് ആവശ്യം
മുണ്ടക്കയം: അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മുണ്ടക്കയം ടൗണിനെയാകെ ഗതാഗതക്കുരുക്കിലാക്കുന്നത് മുണ്ടക്കയം കോസ്വേ പാലത്തിനു സമീപമുണ്ടാകുന്ന വാഹനത്തിരക്കാണ്. കോരുത്തോട്, പുഞ്ചവയൽ, എരുമേലി ഭാഗത്തേക്കുള്ള വാഹനങ്ങളും പൈങ്ങനായിൽനിന്ന് ബൈപാസ് റോഡിലൂടെ എത്തുന്ന വാഹനങ്ങളും കോസ്വേ പാലത്തിലേക്ക് എത്തുന്നതോടെ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. ഈ ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും മുണ്ടക്കയം ടൗണിനെ പൂർണമായും നിശ്ചലമാക്കുന്ന അവസ്ഥയിലേക്ക് നീങ്ങാറുണ്ട്.
ബൈപാസ് ആരംഭിക്കുന്ന കോസ്വേ പാലം ജംഗ്ഷനിൽ റോഡിന്റെ വീതി കൂട്ടി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചാൽ ഒരു പരിധിവരെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. ഇതിന് തടസമായി നിൽക്കുന്നത് കോസ്വേ പാലത്തിന്റെ തുടക്കത്തിലുള്ള ഇറിഗേഷൻ വകുപ്പിന്റെ നിർമാണം നിലച്ച വാട്ടർ ടാങ്കാണ്.
വർഷങ്ങൾക്കു മുമ്പ് മുണ്ടക്കയം ബൈപാസ് റോഡിന്റെ നിർമാണം ആരംഭിക്കുന്നതിന് മുന്‍പേ മണിമലയാറ്റിലെ ജലനിരപ്പ് അളക്കുന്നതിനാണ് ഇറിഗേഷൻ വകുപ്പ് ഇവിടെ ടാങ്കും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചത്. ബൈപാസ് റോഡിന്റെ നിർമാണം പൂർത്തിയായെങ്കിലും കോസ്വേ പാലത്തോടു ചേർന്ന് സ്ഥാപിച്ചിരുന്ന ടാങ്കും അനുബന്ധ സംവിധാനങ്ങളും മാറ്റാൻ ഇറിഗേഷൻ വകുപ്പ് തയാറായില്ല.
പിന്നീട് 2021ൽ ഉണ്ടായ മഹാപ്രളയത്തിൽ ഇത് പൂർണമായും തകർന്നു. വർഷങ്ങൾക്കുശേഷം ടാങ്ക് നവീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. ഇപ്പോൾ ഇവിടെ കോൺക്രീറ്റ് തറയ്ക്കു മുകളിൽ പൊങ്ങിനിൽക്കുന്ന ഇരുമ്പു കമ്പികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിൽ സ്വകാര്യവ്യക്തികൾ പരസ്യബോർഡുകളും മറ്റും സ്ഥാപിക്കുന്നതോടെ കോസ്വേ പാലത്തിൽനിന്ന് വരുന്ന ഡ്രൈവർമാർക്ക് ബൈപാസ് റോഡ് കാണാൻ കഴിയാത്ത സാഹചര്യമാണ്. പാതിവഴിയിൽ നിർമാണം നിലച്ച ഈ വാട്ടർ ടാങ്കും അനുബന്ധ സൗകര്യങ്ങളും പൊളിച്ചു നീക്കി റോഡിന്റെ വീതി വർധിപ്പിച്ചാൽ കോസ് വേ പാലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ ബൈപാസിലേക്ക് തിരിയാൻ കഴിയും. ഇതോടെ ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.
കൂടാതെ കോസ്വേ പാലം മുതൽ ദേശീയപാതയിലേക്ക് കയറുന്നിടം വരെയുള്ള റോഡിന്റെ വശത്തെ വാഹന പാർക്കിംഗ്കൂടി ഒഴിവാക്കിയാൽ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
District News
മണിമല: അനുമോദന ചടങ്ങിൽ ഞാൻ അപ്പച്ചനൊപ്പം എത്തും. ഞാൻ അപ്പച്ചനെ നാട്ടിൽ വരുത്തിയത് ഒന്നിച്ചു അവാർഡ് വാങ്ങാനാണ് എന്ന് അധ്യാപകർക്കും കൂട്ടുകാർക്കും ഉറപ്പുനൽകിയായിരുന്നു എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയ ജോൺ സ്കൂളിൽനിന്ന് യാത്രയായത്. എന്നാൽ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി പിതാവിനെ നഷ്ടപ്പെട്ട ജോൺ അനുമോദന വേദിയിലെത്തിയത് ഒറ്റയ്ക്കായിരുന്നു.
എസ്എസ്എൽസി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കന്മാരെ ആദരിക്കുന്നതിനായി മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങാണ് നോവുന്ന ഓർമയായി മാറിയത്. പ്രഫ. റോണി കെ. ബേബി എംഎൽഎയിൽ നിന്നു ജോൺ ആദരവ് ഏറ്റുവാങ്ങിയപ്പോൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു.
കഴിഞ്ഞദിവസം രാത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ജോണിന്റെ പിതാവിന്റെ വിയോഗം. കുടുംബത്തിന്റെ വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷങ്ങളിലേക്ക് പിതാവിനൊപ്പം നടന്നു കയറേണ്ടിയിരുന്ന ഏക മകൻ, പിതാവിന്റെ വേർപാടിന്റെ തീരാദുഃഖത്തിലും ചടങ്ങിൽ പങ്കാളിയാവുകയായിരുന്നു.
പഠനത്തിൽ മിടുക്കനായ മകന്റെ നേട്ടത്തിൽ അഭിമാനിച്ചിരുന്ന പിതാവിന്റെ വിയോഗവാർത്ത ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ 9.30ന് മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിൽ നടക്കും. വിയോഗത്തിന്റെ കഠിനമായ വേദനയിലും അച്ചടക്കത്തോടെയും ധീരതയോടെയും അവാർഡ് വാങ്ങാനെത്തിയ ജോണിനെ പ്രമുഖ വ്യക്തികളും നാട്ടുകാരും അധ്യാപകരും ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.
District News
അടിമാലി: ദേവിയാർ പുഴയിൽ മാലിന്യം അടിഞ്ഞുകൂടി വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസപ്പെട്ടു. അടിമാലി പഞ്ചായത്തിലെ 16, 17 വാർഡുകളെ ബന്ധിപ്പിക്കുന്ന ചിറ്റിയാപടി - മൂകാംബിക നഗർ പാലത്തിന്റെ തൂണുകളിലാണ് ഒഴുകിവന്ന ഇല്ലിക്കഷണങ്ങൾ തടഞ്ഞ് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നത്.
അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള മാംസ മാലിന്യങ്ങളും തുണികളുമാണ് പാലത്തിന്റെ തൂണുകളിൽ തങ്ങിനിന്നത്.
മെംബർമാരായ ഷേർലി ജോസഫ്, ജോസ്ന ജോസ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അടിമാലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിന് സമീപമുള്ള ഓടകളിലും തോടുകളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ നടക്കുകയാണ്. തോടുകളിലേക്ക് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയത്.
തോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
District News
ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിലെ ലഹരി-ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് വനിതാ വിംഗ് ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി. ജില്ലാ ആസ്ഥാന മേഖലയിലും പ്രത്യേകിച്ച് ചെറുതോണി ടൗൺ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന ലഹരി-ഗുണ്ടാ സംഘങ്ങൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഭീഷണിയായിരിക്കുകയാണ്. ലഹരി മാഫിയയെ അമർച്ച ചെയ്യാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് വനിതാ വിംഗ് പ്രവർത്തകർ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസമായി ചെറുതോണി ടൗൺ കേന്ദ്രീകരിച്ച് കൗമാരക്കാരും യുവാക്കളും ഉൾപ്പെടുന്ന സംഘം ആക്രമണങ്ങളും അസാന്മാർഗ പ്രവർത്തനങ്ങളും ഭീഷണിയും നടത്തിവരികയാണ്. ലഹരി സംഘത്തിന്റെ പ്രവർത്തനങ്ങളാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്കും വ്യാപാരികൾക്കും സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ പറയുന്നു.
അംഗങ്ങളിൽനിന്ന് ഒപ്പുകൾ ശേഖരിച്ച ശേഷമാണ് വനിതാ വിംഗ് ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ആഗ്നസ് ബേബിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് പരാതി നൽകിയത്. അടുത്തിടെ മാംസ വ്യാപാരം നടത്തുന്ന വ്യാപാരിയെ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറെ മർദിച്ചു. സംഭവം പ്രദേശത്ത് ആശങ്ക വർധിപ്പിച്ചിരിക്കയാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ ലഹരിസംഘാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്കു പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയ സംഭവവും ഉണ്ടായിട്ടുണ്ട്.
ചെറുതോണി ടൗണിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. വഴിയാത്രക്കാരെ അസഭ്യം പറയുക, സ്ത്രീകൾക്കുനേരേ അശ്ലീല ആംഗ്യങ്ങൾ കാണിക്കുക, പൊതുസ്ഥലങ്ങളിൽ ഭീതിയുണ്ടാക്കുന്ന രീതിയിൽ പെരുമാറുക തുടങ്ങിയ പരാതികൾ നിരന്തരം ഉയരുന്നതായും നിവേദനത്തിൽ പറയുന്നു.
സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവർക്കുള്ളതായി പറയപ്പെടുന്ന വിവിധ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ടൗണിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പോലീസ് പട്രോളിംഗും മഫ്തി പരിശോധനയും ശക്തമാക്കണമെന്നും വനിതാ വിംഗ് ആവശ്യപ്പെട്ടു. വനിതാ വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ പോലീസ് മേധാവി, ഡിവൈഎസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.
District News
പീരുമേട്: പീരുമേട് ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന ചട്ടലംഘനങ്ങളും അഴിമതികളും നിരത്തി നിലവിലെ ഭരണസമിതി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നു 48 ലക്ഷം രൂപ ചട്ടവിരുദ്ധമായി സഹകരണ ബാങ്കിൽ നിക്ഷേപിച്ചതുൾപ്പെടെയുള്ള ക്രമക്കേടുകളാണ് പുറത്തുവന്നിരിക്കുന്നത്. തങ്ങൾക്കെതിരേയുള്ള എൽഡിഎഫിന്റെ സമരപരിപാടികൾ അഴിമതികൾ മറച്ചുവെക്കാനുള്ള പ്രഹസനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് ആരോപിച്ചു.
നിലവിലെ ഭരണസമിതിക്കെതിരേ അഴിമതിയും സ്വജനപക്ഷപാതവും ഉന്നയിച്ചാണ് ഇടതുപക്ഷം കഴിഞ്ഞ ദിവസം സമരം നടത്തിയത്. പുതിയ ഭരണസമിതി അധികാരമേറ്റിട്ട് ആറു മാസമേ ആയിട്ടുള്ളൂവെന്നും ഇതിനിടയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നതിനാൽ ഒന്നര മാസം മാത്രമാണ് പ്രവർത്തിക്കാൻ സമയം ലഭിച്ചതെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വികസന പ്രോജക്ടുകൾ ഡിപിസിക്ക് സമർപ്പിച്ച് അംഗീകാരം നേടിയെടുത്തിട്ടുണ്ട്.
മുൻ ഭരണസമിതിയുടെ കാലത്ത് ഒരു കുടുംബത്തിലെ ഒൻപതു പേരെയാണ് വിവിധ വകുപ്പുകളിൽ നിയമിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു തവണപോലും ജനറൽ ബോഡി വിളിച്ചുചേർക്കാൻ മുൻ ഭരണസമിതി തയാറായിട്ടില്ലെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.
District News
പീരുമേട്: പീരുമേട് ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന ചട്ടലംഘനങ്ങളും അഴിമതികളും നിരത്തി നിലവിലെ ഭരണസമിതി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നു 48 ലക്ഷം രൂപ ചട്ടവിരുദ്ധമായി സഹകരണ ബാങ്കിൽ നിക്ഷേപിച്ചതുൾപ്പെടെയുള്ള ക്രമക്കേടുകളാണ് പുറത്തുവന്നിരിക്കുന്നത്. തങ്ങൾക്കെതിരേയുള്ള എൽഡിഎഫിന്റെ സമരപരിപാടികൾ അഴിമതികൾ മറച്ചുവെക്കാനുള്ള പ്രഹസനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് ആരോപിച്ചു.
നിലവിലെ ഭരണസമിതിക്കെതിരേ അഴിമതിയും സ്വജനപക്ഷപാതവും ഉന്നയിച്ചാണ് ഇടതുപക്ഷം കഴിഞ്ഞ ദിവസം സമരം നടത്തിയത്. പുതിയ ഭരണസമിതി അധികാരമേറ്റിട്ട് ആറു മാസമേ ആയിട്ടുള്ളൂവെന്നും ഇതിനിടയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നതിനാൽ ഒന്നര മാസം മാത്രമാണ് പ്രവർത്തിക്കാൻ സമയം ലഭിച്ചതെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വികസന പ്രോജക്ടുകൾ ഡിപിസിക്ക് സമർപ്പിച്ച് അംഗീകാരം നേടിയെടുത്തിട്ടുണ്ട്.
മുൻ ഭരണസമിതിയുടെ കാലത്ത് ഒരു കുടുംബത്തിലെ ഒൻപതു പേരെയാണ് വിവിധ വകുപ്പുകളിൽ നിയമിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു തവണപോലും ജനറൽ ബോഡി വിളിച്ചുചേർക്കാൻ മുൻ ഭരണസമിതി തയാറായിട്ടില്ലെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.
District News
ചെറുതോണി: വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ ജില്ലയിലെ 70 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി വിജ്ഞാപനം ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ആരോപിച്ചു. മൂന്നാർ, ദേവികുളം മേഖലയാണ് സമ്പൂർണ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെത്തുടർന്നാണ് പുതിയ കരട് വിജ്ഞാപനം എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ചിന്നാർ വന്യജീവി സങ്കേതം, പാമ്പാടുംചോല ദേശീയോദ്യാനം, ആനമുടിച്ചോല ദേശീയോദ്യാനം, കുറിഞ്ഞി ദേശീയോദ്യാനം, മതികെട്ടാൻചോല ദേശീയോദ്യാനം എന്നീ അഞ്ചു ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റുമുള്ള 70 ച. കി.മി പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. മറയൂർ, കാന്തല്ലൂർ , കീഴാന്തൂർ, കെഡിഎച്ച് വില്ലേജുകൾ പൂർണമായി പരിസ്ഥിതി ലോലമായി മാറുകയും നിർമാണ പ്രവർത്തനങ്ങളും കൃഷികളും ഒഴിവാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് വന്നുചേർന്നിരിക്കുന്നത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകരെല്ലാം തെരഞ്ഞെടുപ്പു സമയത്ത് ജില്ലയിലെ പരിസ്ഥിതി സംരക്ഷിക്കാൻ യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. വിജ്ഞാപനം പിൻവലിക്കാൻ അടിയന്തര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് സിപിഎം നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജില്ലയിലെ ഭൂമിപ്രശ്നങ്ങൾ ഒന്നാകെ പരിഹരിച്ച് കപട പരിസ്ഥിതിവാദികളിൽനിന്ന് ജില്ലയെ മോചിപ്പിച്ച് സ്വതന്ത്രമായ ജീവിതം ഉറപ്പുവരുത്തിയാണ് എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്.
യുഡിഎഫ് സർക്കാർ കൊണ്ടുവരുന്ന ഏത് ജനവിരുദ്ധ നീക്കത്തെയും വനവത്കരണ നടപടികളെയും ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്നും ജനങ്ങളുടെ കാവൽക്കാരായി സിപിഎം നിലകൊള്ളുമെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.
District News
മൂന്നാര്‍: ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറില്‍ ഗതാഗതപരിഷ്കരണത്തിനൊരുങ്ങി അധികൃതര്‍. നൂറുകണക്കിനു വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്തുന്ന ഇടമെന്ന നിലയില്‍ ടൗണില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ അഴിയാക്കുരുക്ക് അഴിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിന്റെയും ഭാഗമായി ആവശ്യമായ നിയന്ത്രണങ്ങളും പദ്ധതികളും കൊണ്ടുവരുന്നതിനാണ് ആലോചന.
ടൗണില്‍ തിരക്കുള്ള സമയങ്ങളില്‍പോലും യുടേണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഗതാഗത തടസത്തിന് ഇടയാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കൊണ്ടുവരും. പുതിയ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്കുന്നതില് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ടാകും. അനിയന്ത്രിതമായ വിധത്തില്‍ ടൗണില്‍ ഓടുന്ന ഓട്ടോകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കും.
ഗതാഗത പരിഷ്കരണത്തിന്റെ ആദ്യപടിയായി 19ന് മൂന്നാറില്‍ സര്‍വകക്ഷി യോഗം ചേരും. ഡിവൈഎസ്പി, മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിലവിലുള്ള ഓട്ടോകളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിനു പുറമേ അനധികൃത പാര്‍ക്കിംഗ് സംബന്ധിച്ച് കര്‍ശന നടപടി സ്വീകരിക്കും. മൂന്നാര്‍ ജിഎച്ച് റോഡ്, നല്ലതണ്ണി, കല്ലാര്‍ റോഡുകളില്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരേ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം.
റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് അനുവദിക്കില്ല. ബൊട്ടാണിക്കല്‍ ഗാര്ഡന്, കെഎഫ്ഡിസി ഗാര്ഡന് എന്നിവിടങ്ങളില്‍ റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കണം. 30നു മുമ്പ് വഴിയോര കച്ചവടക്കാരെ എല്ലാവരെയും ഒഴിപ്പിക്കും. ഇതിനുള്ള എല്ലാ തയാറെടുപ്പുകളും തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മുതല്‍ മൂന്നാറില്‍ എത്തുന്ന വലിയ വാഹനങ്ങളെ നിയന്ത്രിക്കുമെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു. വലിയ വാഹനങ്ങള്‍ മൂന്നാറില്‍ പാര്‍ക്ക് ചെയ്യുകയും ജീപ്പ് ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങളില്‍ സഞ്ചാരികള്‍ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
District News
ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് അമ്മയോടൊപ്പം പോകുമ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ കാട്ടാന ആക്രമണത്തില്‍ അമ്മ മാരിക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന മകന് രക്ഷാനാണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
വനം ഉദ്യോഗസ്ഥര്‍ കുട്ടിക്കൊപ്പം ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ലെന്നും ആശുപത്രിച്ചെലവുകള്‍ കൂടാതെ നഷ്ടപരിഹാരം കുട്ടിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ആവശ്യപ്പെട്ടു. നേതാക്കളായ എം.എം. മണി, എന്‍.പി. സുനില്‍കുമാര്‍, എം.ജെ. മാത്യു, വി.എന്‍. മോഹനന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
District News
അറക്കുളം: സെന്റ് ജോസഫ് അക്കാദമിയിൽ വിദ്യാര്‍ഥികള്‍ക്കായി ആന്റി-റാഗിംഗ് ഓറിയന്റേഷന്‍ പരിപാടിയും ഓപ്പറേഷന് തൂഫാന് പദ്ധതി സെഷനും നടത്തി.
അക്കാദമിയിലെ സോഷ്യൽ വർക്ക് വിഭാഗം കാഞ്ഞാര്‍ പോലീസ് സ്റ്റേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അക്കാദമി ഡയറക്ടർ ഫാ. ബോബിന് കുമരേട്ട് അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ എസ്ഐ അബ്ദുൽ ഖാദർ പദ്ധതി വിശദീകരിച്ചു. ജില്ലാ നിയമസഹായ സമിതി ഉപദേഷ്ടാവ് അഡ്വ. വി.എസ്. മിനി ആന്റി-റാഗിംഗ് നിയമങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ റാഗിംഗിനെതിരായ അവബോധം സൃഷ്ടിക്കുകയും സുരക്ഷിത കാമ്പസ് അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി ആൽവിൻ കല്ലക്കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.
District News
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷം പുതിയ ഫോണ്‍ നമ്പരാക്കി റോയി കെ. പൗലോസ് എംഎല്‍എ. റോഷി അഗസ്റ്റിനെതിരേ 23822 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റോയി കെ. പൗലോസിന്റെ വിജയം.
വോട്ടുകളുടെ ഭൂരിപക്ഷം അവസാനത്തെ അഞ്ചക്കം വരുന്ന രൂപത്തില്‍ 99470 23822 എന്നതാണ് എംഎല്‍എയുടെ പുതിയ മൊബൈല്‍ നമ്പര്‍. നിലവില്‍ ഉപയോഗിച്ചിരുന്ന 9447421666 എന്ന നമ്പറിലും എംഎല്‍എയെ ലഭ്യമാകും
District News
തൊടുപുഴ: പോലീസിന്റെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കരിങ്കുന്നം കുഴിമറ്റത്ത് വാടകവീട്ടില്‍നിന്നു മാരക ലഹരിയായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൊടുപുഴ മുതലിയാര്‍മഠം കുഴിമറ്റത്ത് ശ്രീകുമാറിനെ (45) ആണ് കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കില്‍നിന്ന് 5.610 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വാടകവീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
കരിങ്കുന്നം എസ്എച്ച്ഒ മഹേഷ് പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എസ്ഐമാരായ പി.ജി. രാജേഷ്, അരുണ്‍ സി. ഗോവിന്ദ്, എഎസ്ഐമാരായ കെ.പി. അനില്‍, മജീഷ്, എസ്സിപിഒ ശ്യാം, സിപിഒമാരായ സുനീഷ്, അഞ്ജന എന്നിവര്‍ പങ്കെടുത്തു.
District News
തൊടുപുഴ: ഡീന്‍ കുര്യാക്കോസ് എംപി നടപ്പാക്കുന്ന റൈസ് പദ്ധതിയുടെ ഭാഗമായി പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന തൊടുപുഴ, ദേവികുളം നിയമസഭാ മണ്ഡലംതല മെറിറ്റ് അവാര്‍ഡ് വിതരണം 14, 15 തീയതികളില്‍ നടക്കും.
ദേവികുളം നിയമസഭാ മണ്ഡലതല അവാര്‍ഡ് വിതരണം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളില്‍ നടക്കും. കേരള പോലീസ് അക്കാദമി ഡയറക്ടര്‍ കെ. സേതുരാമന് അവാര്‍ഡ് വിതരണം നിര്‍വഹിക്കും.
തൊടുപുഴ നിയോജക മണ്ഡലം ഉദ്ഘാടനം15ന് രാവിലെ 11 ന് തൊടുപുഴ മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ നടക്കും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യാതിഥിയാകും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്റ്റേറ്റ് സിലബസ് സ്കൂളുകളില്‍നിന്ന് പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളിലും സിബിഎസ്ഇ സ്കൂളുകളില്‍നിന്ന് പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും.
District News
തൊടുപുഴ: കരിങ്കുന്നം പുത്തന്‍പള്ളി ജംഗ്ഷനില്‍ സ്വകാര്യബസിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് മരിച്ചു. വെള്ളത്തൂവല്‍ ശല്യംപാറ ഓലിക്കല്‍ എല്‍ദോസ് മത്തായി (67) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ തൊടുപുഴ-പാലാ റൂട്ടിലായിരുന്നു അപകടം. പഴയമറ്റം റോഡില്‍നിന്നു സ്കൂട്ടറില്‍ എത്തിയ എല്‍ദോസ് മറുഭാഗത്തേക്ക് പ്രവേശിക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പാലായിലേക്കു പോയ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ബസ് ശരീരത്തൂടെ കയറിയിറങ്ങിയ എല്‍ദോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഭാര്യ മരിച്ചശേഷം ശല്യാംപാറയില്നിന്നു കരിങ്കുന്നത്തെത്തി ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു. അഴകുംപാറ ഭാഗത്ത് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭാര്യ പരേതയായ ചിന്നമ്മ. മക്കള്‍: ലൈജു, ലിന്‍സി. മരുമക്കള്‍: ജിജി, അജയന്.
District News
കരിമ്പൻ: ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന വനിതാ ശക്തീകരണ പദ്ധതിയായ വിംഗ്സ് ഓഫ് പ്രോസ്പെരിറ്റിയുടെ രൂപതാതല ഉദ്ഘാടനം കരിമ്പൻ ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു.
ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകവഴി സ്ത്രീകളുടെ ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കുന്നതിന് ഈ പദ്ധതി ഉപകരിക്കുമെന്ന് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും കുടുംബങ്ങളുടെ സ്ഥിരവരുമാനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി രൂപതയിലെ വിവിധ പ്രദേശങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 100 വനിതകൾക്ക് സ്വയംതൊഴിൽ അധിഷ്ഠിത കോഴിവളർത്തൽ യൂണിറ്റുകൾ സ്ഥാപിച്ചു നൽകും.
ഇതിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് അഞ്ചുദിവസത്തെ സമഗ്ര പരിശീലനവും നൽകും. കോഴിവളർത്തലിന്റെ ശാസ്ത്രീയ രീതികൾ, തീറ്റക്രമീകരണം, രോഗപ്രതിരോധ മാർഗങ്ങൾ, വരുമാന നിയന്ത്രണം, ചെറുകിട സംരംഭ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് എടുക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിവി 380 ഇനത്തിൽപ്പെട്ട 60 കോഴികളെയും അവയെ വളർത്താനാവശ്യമായ ഹൈടെക് കൂടുകളും കമ്പിവലകൊണ്ട് മറച്ച കോഴി ഷെഡും സൗജന്യമായി നിർമിച്ചു നൽകും.
യോഗത്തിൽ എച്ച്ഡിഎസ് പ്രസിഡന്റ് മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേൽ, എച്ച്ഡിഎസ് പ്രോഗ്രാം ഓഫീസർ സിബി തോമസ്, ക്രെഡിറ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തൊടുപുഴ: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഇടങ്ങളില്‍ വലിയ കട്ടൗട്ടുകളും ഫ്ലെക്സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതില്‍ ജാഗ്രത വേണമെന്ന് വൈദ്യുതി വകുപ്പ്.
വൈദ്യുതി പോസ്റ്റുകളിലോ ട്രാന്‍സ്ഫോര്‍മര്‍ ഫെന്സിംഗുകളിലോ വൈദ്യുതി ലൈനുകളോട് ചേര്‍ന്നോ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും ബോര്‍ഡുകള്‍ കൊണ്ടുപോവുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന അവസരങ്ങളില്‍ സമീപത്തുളള ലൈനുകളില്‍ തട്ടാതിരിക്കാന്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
District News
അടിമാലി: 13 വർഷം മുമ്പുണ്ടായ ഒരു സംഭവത്തിൽ ശബ്ദംകൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ഒരു പോലീസുകാരൻ സേനയിൽ ഉണ്ട്. പോലീസ് സേനയുടെ മികവിനെപ്പറ്റി പരാമർശിച്ചു കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശംസിച്ച ആ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ അടിമാലിയിൽ എസ്എച്ച്ഒ ആയി സർവീസിൽ തുടരുന്ന പി.ആർ. സന്തോഷാണ്.
എറണാകുളത്ത് മൂന്നിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 75 ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് പൊട്ടിക്കുമെന്ന് 2013ൽ വന്ന ഫോൺ ശബ്ദ സന്ദേശത്തിന്റെ ഉടമയെ ഫോണിലെ ശബ്ദംകൊണ്ടു തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥനാണ് സന്തോഷ്.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു രമേശ് ചെന്നിത്തല. ബോംബ് ഭീഷണി അന്വേഷിക്കാൻ തൃക്കാക്കര അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു അന്ന് തൃപ്പൂണിത്തറ എസ്ഐ ആയിരുന്ന സന്തോഷ്.
ഭീഷണി മുഴക്കിയ ആളുടെ ശബ്ദസന്ദേശം കേട്ടതോടെ സന്തോഷ് ആളെ ശബ്ദംകൊണ്ടു തിരിച്ചറിഞ്ഞു. 2010ൽ കോട്ടയത്ത് സന്തോഷ് ജോലി ചെയ്യുന്പോൾ കവർച്ചക്കേസിൽ അറസ്റ്റിലായ മനോജ് സേവ്യറിന്റെ ശബ്ദമാണെന്ന് സന്തോഷ് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിയെ പാലക്കാടുനിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോലീസിന്റെ ഈയൊരു മികവിനെയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രശംസിച്ചത്. ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ ഏറെ അഭിമാനത്തോടെയാണ് കേട്ടതെന്ന് സന്തോഷ് പറഞ്ഞു.
District News
തൊടുപുഴ: ജില്ല അഭിമുഖീകരിക്കുന്ന ഭൂപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
ജില്ലയുടെ സമഗ്ര വികസനത്തിന് നേതൃപരമായ പങ്കുവഹിക്കുമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ആന്റണി ആലഞ്ചേരി, എം.ജെ. കുര്യന്, വര്‍ഗീസ് വെട്ടിയാങ്കല്‍, എം. മോനിച്ചന്, ഷൈനി സജി, ബെന്നി പുതുപ്പാടി, ബ്ലെയിസ് ജി. വാഴയില്‍, ജോയി കൊച്ചുകരോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
തൊടുപുഴ: ചെറുകിട കര്‍ഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാര്ഷികോത്പങ്ങളെ ദേശീയ- അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരപദ്ധതിയിലെ പ്രൊഡക്ടീവ് അലയന്‍സ് സ്കീമിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇത് സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ തൊടുപുഴയിലും കട്ടപ്പനയിലും സംഘടിപ്പിച്ചു. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക കമ്പനികളാണ് അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രാപ്തിയുള്ള അഗ്രി ബിസിനസ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടീവ് അലയന്‍സിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപവരെ ഗ്രാന്റായി ഓരോ അലയന്‍സിനും അനുവദിക്കും.
തൊടുപുഴയില്‍ നടത്തിയ സെമിനാര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍-ചാര്‍ജ് അശ്വതി വിജയന് ഉദ്ഘാടനം ചെയ്തു. ആത്മ പ്രോജക്ട് ഡയറക്ടര്‍ ഡീന ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കേര റീജണല്‍ പ്രോജക്ട് മാനേജര്‍ ഡോ. എം. നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി റീജണല്‍ പ്രോജക്ട് ഡയറക്ടര്‍ സിന്ധു കെ. മാത്യു ക്ലാസെടുത്തു.
പി.എ. പോര്‍ട്ടല്‍ രജിസ്ട്രേഷന് ജിഷ്ണു സുരേഷ് പരിചയപ്പെടുത്തി. കട്ടപ്പനയില്‍ നടത്തിയ സെമിനാര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി ജേക്കബ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രശ്മി വിജയന് മുഖ്യപ്രഭാഷണം നടത്തി.
District News
തൊടുപുഴ: ടൗണിനു സമീപമുള്ള ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ പോലീസിനെ വട്ടംകറക്കി വീണ്ടും മോഷണം. ഒരാഴ്ചയ്ക്കിടെ മൂന്നുതവണയാണ് ഇവിടെ മോഷണം നടന്നത്. കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന മിന്നല്‍ രക്ഷാചാലകത്തിന്റെ യന്ത്രഭാഗങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടത്തിക്കൊണ്ടുപോയിരുന്നു.
രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളാണ് മോഷ്ടിച്ച് കടത്തിയത്. ഇതു സംബന്ധിച്ച് പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഉപകരണത്തിന്റെ ശേഷിക്കുന്നഭാഗം കൂടി മോഷ്ടിക്കാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മോഷ്ടാക്കളെത്തിയത്. ശബദ്ം കേട്ട് ഉണര്‍ന്ന സെക്യൂരിറ്റി ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ഇവര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ മിന്നല്‍ വേഗത്തില്‍ കടന്നുകളഞ്ഞു. ഇതിനിടെ ഉപകരണത്തിന്റെ ഏതാനുംഭാഗങ്ങള്‍ ഇവര്‍ അപഹരിക്കുകയും ചെയ്തു.
ഒരാഴ്ചയ്ക്കിടെ ഒരു സ്ഥാപനത്തില്‍തന്നെ മൂന്നുതവണ മോഷണം നടത്തിയ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിനും തലവേദനായി മാറിയിട്ടുണ്ട്. എക്സ്ചേഞ്ചിന്റെ മൂന്നാംനിലയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന മിന്നല്‍രക്ഷാചാലകത്തിന്റെ ചെമ്പ് നിര്‍മിത ഭാഗങ്ങളാണ് മോഷ്ടിച്ചത്.
തിങ്കളാഴ്ച രാത്രി മിന്നല്‍രക്ഷാചാലകത്തിന്റെ മുകള്ഭാഗം നിര്‍ത്തിയശേഷം താഴ്ഭാഗം അറുത്തുമുറിച്ച് കൊണ്ടുപോകുകയായിരുന്നു.
ബുധനാഴ്ച രാത്രി ശേഷിച്ച ഏതാനുംഭാഗങ്ങള്കൂടി മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. നഗരമധ്യത്തില്‍ പോലീസ്സ്റ്റേഷന് 300 മീറ്റര്‍ ചുറ്റളവില്‍ മൂന്നു തവണയായി നടന്ന മോഷണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി മോഷ്ടാക്കളെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യമാണുയരുന്നത്. മിന്നല്രക്ഷാചാലകം മോഷ്ടിച്ച് പരിചയമുള്ളവരാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു. ജില്ലയ്ക്കു പുറത്തും സമാനസംഭവങ്ങള്‍ നടന്നത് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
District News
ഇടുക്കി: ജില്ലാ വികസന പാക്കേജ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനം. ഡീന്‍ കുര്യാക്കോസ് എംപി., ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
2021-ലാണ് ഇടുക്കി പാക്കേജ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപീകരിച്ചത്. വർഷം തോറും 75 കോടിയാണ് ബജറ്റില്‍ വകയിരുത്തുന്നത്. 2026-27 സാമ്പത്തിക വര്‍ഷം 80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതികള്‍ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് യോഗം നിര്‍ദേശിച്ചു.
ഇടുക്കി പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷല്‍ ഓഫീസറെ നിയമിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സ്പെഷല്‍ ഓഫീസറായി പ്രവര്‍ത്തിക്കേണ്ട ജില്ലാ വികസന കമ്മീഷണര്‍ നിലവില്‍ ജില്ലയില്‍ ഇല്ലാത്ത സാഹചര്യത്തിലാണിത്.
2022 മുതല്‍ 2026 വരെ 65 പ്രവൃത്തികളാണ് ജില്ലാതല സമിതി ശിപാര്‍ശ ചെയ്തത്. ഇതില്‍ 31 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ആകെ 14.60 കോടിയാണ് ഇതുവരെ ചെലവഴിച്ചത്. 2022-23-ല്‍ ആറ് പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. രാജാക്കാട്, മൂന്നാർ, ബൈസണ്‍വാലി, വെള്ളിയാമറ്റം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന മാതൃകാ നീര്‍ത്തട പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായി. രണ്ട് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
വണ്ടിപ്പെരിയാര്‍ കനാല്‍ പുനരുദ്ധാരണവും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും നടപ്പാക്കുന്നതിന് പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ യോഗത്തില്‍ അറിയിച്ചു. ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളജ് മള്‍ട്ടിപ്പര്‍പ്പസ് ജിം ആൻഡ് അമിനിറ്റി സെന്ററിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പുരോഗിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഗവ. ഹൈസ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം, ഇടുക്കി ഡാം റിസര്‍വോയറില്‍ ടൂറിസ്റ്റ് ബോട്ടിംഗ് എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശിച്ചു.
ഇടുക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനും ടൂറിസം ബ്രാന്‍ഡിംഗുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് മാസ്റ്റര്‍ പ്ലാനിന്റെ കരട് അവതരിപ്പിക്കാന്‍ നിര്‍ദേശം നല്കി.
2023-24 ല്‍ ഒന്‍പത് പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. വന്യജീവി സംഘര്‍ഷ മേഖലകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തിയായി. പിന്നാക്ക, പ്ലാന്റേഷന് മേഖലകളില്‍ 10 മാതൃക അങ്കണവാടികള്‍ നിര്‍മിക്കുന്നതില്‍ ഇടമലക്കുടിയില്‍ അഞ്ച് അങ്കണവാടികളുടെ നിര്‍മാണത്തിന് കരാറായി. ഇവിടെ റോഡ് പുനരുദ്ധാരണം നടക്കുന്നതിനാല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്ന പദ്ധതിയില്‍ 39 സംഘങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായി. മറയൂര്‍ ശര്‍ക്കര ക്ലസ്റ്റര്‍ പദ്ധതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. നരകക്കുഴി പാലം നിര്‍മാണം പൂര്‍ത്തിയായി. നൂലംപാറ പാലം അവസാനഘട്ടത്തിലും പുല്ലാട്ടുപടി പാലം നിര്‍മാണം പുനര്‍ ടെന്‍ഡര്‍ ഘട്ടത്തിലുമാണ്. ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജ് വികസനം, വന്യജീവി സംഘര്‍ഷ മേഖലകളിലെ സോളാര്‍ ഫെൻസിംഗ്, കട്ടപ്പന ഗവ. കോളജിലെ ആധുനിക ലബോറട്ടറികളുടെ നിര്‍മാണം എന്നീ പദ്ധതികളും പുരോഗമിക്കുകയാണ്.
2024-25 വര്‍ഷം നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മാണം, വെസ്റ്റ് കോടിക്കുളം ഗവ.എച്ച്എസ്എസ് കെട്ടിട നിര്‍മാണം, വഞ്ചിവയല്‍ വള്ളക്കടവ് ഗവ. ട്രൈബല്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.
2025-26 വര്‍ഷം 13 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഇടുക്കി മെഡിക്കല്‍ കോളജ് കാത്ത് ലാബ് ഇലക്ട്രിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പതിനാറാംകണ്ടം-പ്രകാശ് റോഡ്, പെരിയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ്, തങ്കമണി-ഇരുക്കുട്ടി-പാണ്ടിപ്പാറ റോഡ് എന്നീ പദ്ധതികള്‍ പുരോഗമിക്കുന്നു. ചെറുതോണി ടൗണ്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കും. അടിമാലി താലൂക്ക് ആശുപത്രിയില്‍ കാത്ത് ലാബ് മൂന്നു മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അടിമാലിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മാണം, അണക്കര ഗവ. എച്ച്എസ്എസ് പുതിയ കെട്ടിടം, കൊരങ്ങാട്ടി മന്നാംകണ്ടം ഗവ. ഹൈസ്കൂള്‍ പുതിയ കെട്ടിടം, പെരിങ്ങാശേരി ജിടിഎച്ച്എസ്എസില്‍ പെണ്‍കുട്ടികള്‍ക്കായി പ്രീ-മെട്രിക് ഹോസ്റ്റല്‍ കെട്ടിടം, അടിമാലി താലൂക്ക് ആശുപത്രി ബഹുനില മന്ദിരം, ഇടുക്കി നഴ്സിംഗ് കോളജ് പുതിയ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.
ഏലം കൃഷിനാശത്തിന് ധനസഹായം നല്‍കുന്നതിനുള്ള പാക്കേജ് വേഗത്തില്‍ നടപ്പാക്കാനും നിര്‍ദേശം നല്കി. യോഗത്തില്‍ സബ് കളക്ടര്‍മാരായ വി.എം. ആര്യ, അനൂപ് ഗാര്‍ഗ്, എഡിഎം എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.